Tuesday, August 11, 2009

നിശാഗന്ധി

നിശ്വാസങ്ങളുടെ നിര്‍വചനം
തേടിയാണ്‌
നിശാഗന്ധികള്‍
രാത്രിയെ കൂട്ടുവിളിക്കുന്നത്‌...

പിറന്നു കരയുമ്പോഴേ
ഗന്ധത്തിന്റെ
ഗണിതത്തില്‍പ്പെട്ട്‌,
മരജാലകങ്ങളുടെ
വിടവുകളില്‍ വെച്ച്‌
സ്വയം ഹരിക്കപ്പെട്ട്‌,
സങ്കലനങ്ങള്‍ക്കൊടുവില്‍
വിച്ഛേദിക്കപ്പെട്ട്‌
കൊഴിഞ്ഞുതീരുകയെന്നതാണ്‌
അതിന്റെ
വിധിയെങ്കിലും...